പേജുകള്‍‌

23.9.10

സാഹിറ

ചിറക് നനഞ്ഞ്


പറക്കാനാകാത്ത

പൂമ്പാറ്റയെ

കൈയിലെടുത്ത്

കണ്ണില്‍ കടലേറ്റു വാങ്ങി

വിതുമ്പി നില്‍ക്കുന്ന

അവളെ

നാലാം ക്ലാസിന്റെ

വരാന്തയില്‍ വച്ചാണ്

ആദ്യമായി കണ്ടത്



************************



മഴയ്ക്കെതിരെ

ചരിച്ചു പിടിച്ച

കുടയുമായി

കുപ്പിവളക്കിലുക്കങ്ങള്‍ക്കൊപ്പം

പൊട്ടിച്ചിരിച്ച്

പിന്നെ

സ്കൂള്‍ മുറ്റത്തെ

പൂവാകച്ചോട്ടിലെ

കളിക്കൂട്ടത്തില്‍



**********************

ഇമയനക്കങ്ങള്‍ കൊണ്ട്

കവിതയെഴുതി

പുഞ്ചിരിയാല്‍

നിലാവു പരത്തി

കസവു തട്ടത്തില്‍

അത്തറു പൂശി

കൈവെള്ളയില്‍

മൈലാഞ്ചിപ്പൂക്കള്‍

വിരിയിച്ച്

സ്വപ്നങ്ങള്‍

പൂത്തിറങ്ങുന്ന

കല്യാണ രാത്രിയില്‍



***********************



ദ്രവിച്ച നഖങ്ങളില്‍

സഹനത്തിന്റെ ചായം

തേച്ച്

കരി പിടിച്ച ചിരിയുമായി

നിലം പറ്റിച്ചേര്‍ന്നൊരു

പഴഞ്ചൂല്‍ക്കെട്ടു പോലെ

അടുക്കള മുറ്റത്തെ

ചപ്പിലക്കൂമ്പാരത്തിനരികെ